Skip to main content

ഖരീഫ് കാലാവസ്ഥ ആസ്വദിക്കാനെത്തിയവര്‍ നാലുലക്ഷം കവിഞ്ഞു

പച്ചപ്പുനിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുമാണ് സഞ്ചാരികളെ സലാലയിലേക്ക് ആകര്‍ഷിക്കുന്നത്. 








salala khareef

സലാല: ഖരീഫ് കാലാവസ്ഥ ആസ്വദിക്കാന്‍ സലാലയിലെത്തിയവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് എട്ടു വരെയുള്ള കാലയളവിലെ സന്ദര്‍ശകരുടെ കണക്കാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്ത് വിട്ടത്. സെപ്റ്റംബര്‍ പകുതിയോടെ സലാലയിലെ ഖരീഫ് കാലാവസ്ഥ അവസാനിക്കും.

പച്ചപ്പുനിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുമാണ് സഞ്ചാരികളെ സലാലയിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ദോഫാര്‍ നഗരസഭ നാല്പതുനാള്‍ നീളുന്ന സലാല ടൂറിസം ഫെസ്റ്റിവല്‍ കാണാനും നിരവധിപേര്‍ എത്തുന്നുണ്ട്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മുഖ്‌സെയില്‍, വാദി ദര്‍ബാത്ത്, ജബല്‍ സംഹാന്‍, ഖോര്‍ അല്‍ ഖോറി, എന്നിവിടങ്ങളിലും ധാരാളം സഞ്ചാരികളാണ് എത്തുന്നത്.

കഴിഞ്ഞവര്‍ഷം ഖരീഫ് സീസണില്‍ സലാല സന്ദര്‍ശിച്ചവരെക്കാള്‍ 8.7 ശതമാനം കൂടുതല്‍ സഞ്ചാരികള്‍ ഈ വര്‍ഷം സലാലയിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തുനിന്ന് യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവുംകൂടുതല്‍ സന്ദര്‍ശകര്‍ സലാല കാണാനെത്തുന്നത്. ജി.സി.സി. രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സലാലയില്‍ കൂടുതലായി എത്തുന്നത് ഇന്ത്യക്കാരാണ്.

 ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരും വലിയതോതില്‍ സലാലയിലെ ഖരീഫിന്റെ വിസ്മയംകാണുവാന്‍ എത്തുന്നുണ്ട്. ഖരീഫ് കാലത്തോടനുബന്ധിച്ച് ദോഫാര്‍ നഗരസഭയും ഒമാന്‍ വിനോദസഞ്ചാരമന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിലേക്കു ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍, മൂല്യങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് ടൂറിസം ഫെസ്റ്റിവലിലൂടെ നഗരസഭ ലക്ഷ്യംെവയ്ക്കുന്നത്. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് സലാലയില്‍ ഖരീഫ് കാലാവസ്ഥ അനുഭവപെടുന്നത്.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...