Posts

Showing posts from September, 2017

സഹായം ഒരു ഫോണ്‍ കോള്‍ അകലെ; ഇന്ത്യന്‍ പ്രവാസികള്‍ക്ക് വഴികാട്ടിയായി ഷാര്‍ജയില്‍ റിസോഴ്‌സ് സെന്റര്‍

Image
  ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍സഹായമെത്തിക്കുന്നതിനും അവരെ ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുമായി ഷാര്‍ജയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറന്നു. ദുബായ് കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ സെന്ററാണിത്. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. തൊഴില്‍ സംബന്ധമായ എന്ത് വിഷയങ്ങള്‍ക്കും 800 INDIA, 80046342 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സഹായവും ഉപദേശവും ലഭിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. വ്യാജ തൊഴില്‍ ഏജന്‍സികളുടെയും മറ്റ് തട്ടിപ്പ് സംഘങ്ങളുടെയും കെണിയില്‍പ്പെടുന്നവരുടെയും ആവശ്യമായ രേഖകളില്ലാതെയും കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യേണ്ടി വരുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ദിനേശ് കുമാര്‍ പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈ...

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

Image
ദുബായ്: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട്ടി വിസയെടുക്കാതെ, യു എ ഇയിലെത്തിയ ശേഷം വിസയെടുക്കാനുള്ള സൗകര്യം അനുവദിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഈ തീരുമാനം എടുത്തത്. നേരത്തേ യു.എസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം യു.എ.ഇ അനുവദിച്ചിരുന്നു. ഇന്ത്യയുമായി യു.എ.ഇ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും വാണിജ്യപരവുമായ സഹകരണവും കണക്കിലെടുത്താണ് ഈ തീരുമാനം. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിക്ക് വിസാ നടപടികളില്‍ പുതിയ നവീകരണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ജി.സി.സി തീര...

വാട്ട്‌സാപ്പില്‍ 'ബുക്ക്‌മൈഷോ' സ്ഥിരീകരണം അറിയാം!

Image
  വാട്ട്‌സാപ്പ് കോടിക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ്. ഓണ്‍ലൈന്‍ എന്റര്‍ടെന്‍മെന്റ് ടിക്കറ്റ് പ്ലാറ്റ് ഫോം ആയ ബുക്ക്‌മൈഷോ വാട്ട്‌സാപ്പുമായി കൈ കോര്‍ത്തു. ഇനി നിങ്ങള്‍ ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ വാട്ട്‌സാപ്പില്‍ മെസേജ് ലഭിക്കുന്നതാണ്. വാട്ടാസാപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടിക്കറ്റിങ്ങ് ബ്രാന്‍ഡ് തങ്ങളുടേതാണെന്നാണ് ബുക്ക്‌മൈഷോ പറയുന്നത്. ബുക്ക്‌മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഒരു മെസേജ് ലഭിക്കുന്നു. അതില്‍ കണ്‍ഫര്‍മേഷന്‍ ടെക്‌സ്റ്റ് അല്ലെങ്കില്‍ M-Ticket (മൊബൈല്‍ ടിക്കറ്റ്) കൂടാതെ ക്യൂആര്‍ കോഡ് ഉള്‍പ്പെടെ ലഭിക്കുന്നു. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

ഇന്‍ഡിഗോയില്‍ അത്യാകര്‍ഷകമായ ഓഫര്‍!! ടിക്കറ്റ് വില്‍പന 1000 രൂപ മുതല്‍...........

Image
  DELHI:- അത്യാകര്‍ഷകമായ ഓഫറുമായി ഇന്‍ഡിഗോ വീണ്ടും. സ്വാതന്ത്രദിന സ്‌പെഷ്യല്‍ ഓഫറിനു ശേഷം ഇതാദ്യമായാണ് ഇന്‍ഡിഗോ ആകര്‍ഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഓഫര്‍ നിരക്കനുസരിച്ച് 1000 രൂപ മുതലാണ് ഇന്‍ഡിഗോയില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. പുതിയ ഓഫര്‍ യാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുമെന്ന് ചുരുക്കം.ബഡോദര-ഗുവാഹട്ടി റൂട്ടിലേക്കുള്ള വണ്‍ റൗണ്ട് യാത്രക്ക് ഓഫര്‍ നിരക്കില്‍ 1005 രൂപ മാത്രമാണ് ഈടാക്കുന്നത്. ചെന്നൈ- ബെംഗളൂരു റൂട്ടിന് 1,174 രൂപ, ദില്ലി- ജയ്പൂര്‍ റൂട്ടിന് 1,178 രൂപ, ജമ്മു-ശ്രീനഗര്‍ റൂട്ടിന് 1,220 രൂപ, അഹമ്മബാബാദ്- മുംബൈ റൂട്ടിന് 1,230 രൂപ, അഗര്‍ത്തല- ഗുവാഹത്തി റൂട്ടിന് 1,259 രൂപ, കോയമ്പത്തൂര്‍- ചെന്നൈ റൂട്ടിന് 1,268 രൂപ എന്നിങ്ങനെയാണ് ഓഫര്‍ അനുസരിച്ചുള്ള ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 8 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.സെപ്റ്റംബര്‍ പകുതിയോടെയാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് എന്നിവ ഉപ...

കേന്ദ്രമന്ത്രിയുള്ള വിമാനത്തില്‍ കത്തിയുമായി ഒരാള്‍.. സുരക്ഷാ പാളിച്ച തെളിയിക്കാനെന്ന്!

Image
  ദില്ലി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉള്ള വിമാനത്തില്‍ കത്തിയുമായി യാത്രക്കാരന്‍ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഗോവയിലേക്കുള്ള സ്‌പൈസ് ജെറ്റ് എസ്ജി 144 വിമാനത്തിലാണ് യാത്രക്കാരന്‍ കത്തിയുമായി കയറിയത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറുന്ന സുരക്ഷാ പരിശോധനകളെല്ലാം കടന്നാണ് ഇയാള്‍ വിമാനത്തിന് അകത്ത് കത്തിയുമായി ഇയാള്‍ എത്തിയത്. ഇത് വലിയ സുരക്ഷാ പാളിച്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിമാനത്തിന് അകത്ത് കയറിയ ഉടന്‍ ഇയാള്‍ തന്റെ ബാഗില്‍ കത്തി ഉണ്ടെന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരും വിമാന ജീവനക്കാരും ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും വിമാനം പരിശോധനയ്ക്ക് ശേഷം ഗോവയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വിമാനത്തിലെ സുരക്ഷാ പാളിച്ച തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത് എന്നാണ് ഇയാള്‍ പറയുന്നത്.

കയ്യടി ഒമാന്, ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ഇങ്ങനെ...

Image
   ഓമന്‍ ഇടപെട്ട ഉഴുന്നാലിലിന്റെ മോചന രഹസ്യം ഇതാ... മസ്‌ക്കറ്റ്: ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ എന്ന സലേഷ്യന്‍ വൈദികനെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. യെമനില്‍ 80 ആളുകള്‍ താമസിക്കുന്ന വൃദ്ധസദനത്തില്‍ നിന്ന് 2106 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. വൃദ്ധസദനത്തിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് വലിയ കയ്യടി നേടുന്നത് ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ്. അച്ചനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാണ് ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് ആവശ്യപ്പെട്ടത്. യെമനിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകളുമായും വിമതരുമായിം മികച്ച ബന്ധം പുലര്‍ത്തുന്ന ഒമാന്റെ നയതന്ത്ര മികവ് ഈ ഘട്ടത്തില്‍ അഭിനന്ദിക്കപ്പെടണം. പുറത്തെത്തിയ ശേഷം ഫാദര്‍ ടോമും ഒമാന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഇക്കാര്യത്തില്‍ ഒമാന്റെ നയതന്ത്രമികവ് പ്രകടമാകുന്നത്. മുന്‍പും യെമനില്‍ അകപ്പെട്ട വിദേശ പൗരന്‍മാരെ ഒമാന്‍ രക്ഷപെടുത്തിയിട്ടുണ്ട്. യെമനുമായി...

യുഎഇയില്‍ നിന്ന് പറക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ബാഗേജ് പരിധി ഉയര്‍ത്തി എയര്‍ ഇന്ത്യ

Image
  ദില്ലി: ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 31 വരെ അമ്പത് കിലോ ബാഗേജാണ് അനുവദിക്കുന്നത്. ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ദുബായില്‍ നിന്ന് കോഴിക്കോട്, ചെന്നൈ, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് ഓഫര്‍ ലഭിക്കുക. എയര്‍ ഇന്ത്യ ആദ്യമായാണ് ഇത്തരത്തില്‍ ഓഫര്‍ പ്രഖ്യാപിക്കുന്നത്.  ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ അനുവധിക്കില്ല. എന്നാല്‍ ഓഫ് സീസണില്‍ മലയാളികളുള്‍പ്പെടെ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുള്‍പ്പെടെയുള്ള കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക ഓഫര്‍. എട്ട് കിലോ വരെ ഹാന്‍ഡഡ് ലഗേജും അനുവദിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുള്ള സാധങ്ങളും ഈ എട്ടുകിലോയില്‍ ഉള്‍പ്പെടുമെന...

കടലിനടിയിൽ അത്ഭുതം ഒളിപ്പിച്ച് ദുബായ്.. ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ റിസോർട്ട്

Image
  ദുബായ്: ഗള്‍ഫ് നാടുകളില്‍ വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. കരയില്‍ മാത്രമല്ല ദുബായ് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ഇനി കടലിന് അടിയിലുമുണ്ട് അത്ഭുതങ്ങള്‍. കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്‌സ് എന്ന കൃത്രിമ ദ്വീപിലാണ് ഈ അത്ഭുതം ഒരുങ്ങുന്നത്. മൂവായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തിലാണ് ഈ ആഢംബരക്കൊട്ടാരം നിര്‍മ്മിക്കുക. 2.49 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.  നാലിലേറെ ഡെക്കുകളാണ് ഈ കൊട്ടാരത്തിലുണ്ടാവുക. ഇതില്‍ താമസ സൗകര്യം, ഹോട്ടലുകള്‍, വിനോദത്തിന് സൗകര്യം എന്നിവയുണ്ടാകും. നാലില്‍ ഒരെണ്ണം കടലിന് അടിയിലും ആയിരിക്കും. കടലില്‍ പൊങ്ങിക്കിടക്കുന്ന ബീച്ചുകളും ഒരുക്കുന്നുണ്ട്. മാത്രമല്ല കടലിനടിയില്‍ സ്പാ സൗകര്യവും ഉണ്ടാകും. 2020ഓടെയാണ് ഈ പദ്ധതി പൂര്‍ത്തിയാവുക. സഞ്ചാരികള്‍ക്ക് ബോട്ടിലോ സീപ്ലെയിനിലോ ഹെലികോപ്റ്ററിലോ ഈ സ്വപ്‌നദ്വീപിലെ കൊട്ടാരത...

പണമില്ല, ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ 5 ദിവസമായി മോർച്ചറിയിൽ! സംഭവം കേരളത്തിൽ തന്നെ...

Image
   കൊച്ചി: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ അഞ്ചു ദിവസമായി മോർച്ചറിയിൽ. ഒഡീഷ സ്വദേശിയുടെയും, ബംഗാൾ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ ബന്ധുക്കൾ ഏറ്റെടുക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. പണമില്ലാത്തതിനാൽ ഇനി എന്തുചെയ്യുമെന്നറിയാതെ ഒഡീഷ സ്വദേശിയുടെ ഭാര്യയും കുഞ്ഞും ആശുപത്രിയിൽ കഴിയുകയാണ്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഒഡീഷ സ്വദേശിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദലി എന്നയാളുടെ മൃതദേഹവും ആരും ഏറ്റെടുക്കാനില്ലാതെ മോർച്ചറിയിലുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് പേരുടെയും മൃതദേഹം ജനറൽ ആശുപത്രിയിലാണ്. കൊച്ചിയിൽ ജോലിക്കെത്തിയ മുഹമ്മദലി മരണപ്പെട്ട വിവരം നാട്ടിലുള്ളവരെ അറിയിച്ചെങ്കിലും ആരും ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. പണമില്ലാത്തതിനാൽ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇവരുടെ ബന്ധുക്കളും അറിയിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാൻ ആംബുലൻസിന് ഭീമമായ തുക നൽകേണ്ടി വരും. മൃതദേഹം നാട്ടിലെത്തിക്കാനായി ചില സന്നദ്ധ പ്രവർത്തകർ ...

സൗദിയിലെ തൊഴില്‍ നിയന്ത്രണം; ഇന്ത്യന്‍ പ്രവാസികള്‍ കൂട്ടത്തോടെ യുഎഇയിലേക്ക് .................

Image
    ദുബായ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ഇന്ത്യന്‍ പ്രവാസികളുടെ ഇഷ്ട കേന്ദ്രം യു.എ.ഇയായി മാറി. ജി.സി.സി രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സുകളുടെ 2017ലെ ആദ്യ പകുതിയിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുവരെ കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നത് സൗദിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം യു.എ.ഇയാണ് തട്ടിയെടുത്തിരിക്കുന്നത്- അതും വലിയ വ്യത്യാസത്തില്‍. ചരിത്രത്തിലാദ്യമായാണ് സൗദിയിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ ഒഴുക്ക് കുറയുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ നിന്ന് ജോലി തേടി ഗള്‍ഫ് നാടുകളിലേക്ക് പോയ 1.84 ലക്ഷം പേരില്‍ 74,778 പേരും പോയത് ദുബയ്, അബൂദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള യു.എ.ഇയിലേക്കാണ്. അതായത് 40.6 ശതമാനം പേര്‍. 18 ശതമാനം പേര്‍ മാത്രമാണ് (32,995) സൗദിയിലേക്ക് വിമാനം കയറിയ നേരത്തേ സൗദിയും യു.എ.ഇയും കഴിച്ചാല്‍ കുവൈത്തിനായിരുന്നു ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം. എന്നാല്‍ പുതിയ കണക്കനുസരിച്ച് കുവൈത്തിനെ പിന്തള്ളി ഒമാന്‍ മൂന്നാമതെത്തി. ...

സൗദി അറേബ്യക്ക് മുസ്ലിം ലോകത്ത് ഹൃദയത്തിന്റെ സ്ഥാനം; ഹജ്ജിനെത്തിയ രാഷ്ട്രനേതാക്കളോട് സല്‍മാന്‍ രാജാവ്....

Image
  മിനാ: മുസ്ലിം ലോകത്ത് ഹൃദയത്തിന്റെ സ്ഥാനത്താണ് സൗദി അറേബ്യയെന്നും അതുകൊണ്ടുതന്നെ ലോകമുസ്ലിംകളുടെ സന്തോഷവും ദുഖവും അവിടെ പ്രതിഫലിക്കുമെന്നും സൗദി ഭരണാധികാരി ഫൈസല്‍ രാജാവ് പറഞ്ഞു. ഹജ്ജ് കര്‍മത്തിനെത്തിയ രാഷ്ട്രത്തലവന്‍മാര്‍ക്കും അതിഥികള്‍ക്കും മിനയിലെ കൊട്ടാരത്തില്‍ നല്‍കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ ഐക്യത്തിനും സുരക്ഷയ്ക്കുമൊപ്പം ലോകസമാധാനത്തിനു വേണ്ടിയാണ് സൗദി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്കയും മദീനയുമടക്കമുള്ള പുണ്യഭൂമികള്‍ക്കെതിരേ പോലും ഭീകരതയുടെ കരങ്ങള്‍ നീളുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഭീകരവാദം തുടച്ചുനീക്കുന്നതില്‍ പൂര്‍ണ വിജയം വരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് കര്‍മത്തിനെത്തിയ ജനലക്ഷങ്ങള്‍ക്ക് പരമാവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സൗദി ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. അതിനായി പരമാവധി മനുഷ്യവിഭവങ്ങളും സമ്പത്തും ചെലവഴിച്ചു. മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി കഴിയുന്നത്ര പരിശ്രമങ്ങള്‍ നടത്തി. ഹാജിമാര്‍ക്ക് ഇനിയും കൂടുതല്‍ സൗകര്യമൊരുക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. സുദാന്‍ പ്രസ...